Sunday, January 9, 2011

എന്റെ മാത്രം നഷ്ടങ്ങള്‍



ഓടു മേഞ്ഞ ആ പഴയ തറവാടും ചുറ്റും പാല പൂക്കുന്ന പാമ്പിന്‍ കാവുകളും, പച്ച നിറത്തില്‍  വരാലുകൾ തുള്ളി നടക്കുന്ന വലിയ കുളവും, ബാല്യത്തിലെ എന്റെ നഷ്ടങ്ങൾ ആണ് . വെളുപ്പിന് അമ്പലത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ജ്ഞാനപ്പാനയും, ആ നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മയും എന്നില്‍ മാഞ്ഞു പോകുന്ന പോലെ. കാലത്ത് പാതി തുറന്ന കണ്ണുകളോടെ കയില്‍ ഉമികരിയും വെച്ച് മടി പിടിച്ചിരുന്നു മതി വരാത്ത പോലെ .

അവധിക്കാലത്തിനായി കാത്തിരുന്ന് അവസാന പരീക്ഷ കഴിയുന്ന ദിവസത്തെ സന്തോഷം. പിറ്റേന്ന് രാവിലെ തൊട്ടു മടി പിടിച്ചു കിടന്നു ഉറങ്ങാം. അമ്പലത്തില്‍ പോയി പായസവും കൊണ്ട് തിരിച്ചു വരും. അന്നത്തെ ആ ശർക്കര  പായസത്തിന്റെ രുചി ഇന്നും നാവിലുണ്ട്. ഞാനെന്നും ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മാവിന്‍ ചുവട്ടില്‍,  കളികൂട്ടുകാരുമായി ഉണ്ണിപ്പുര വെച്ചു കളിക്കുമ്പോൾ ആവും മുന്നിലേക്ക്‌ നല്ല പഴുത്ത മാങ്ങാ വന്നു വീഴുക. പിന്നേ മാങ്ങയും കടിച്ചു അതിറെ ചാറും ഒലിപ്പിച്ചു, അമ്പലത്തിന്ലെ വെളുത്ത മണലിലൂടെ നടക്കും. ചെറിയ കുഴികള്‍ കുഴിച്ചു കുഴിയാനയെ പിടിച്ചും, പറമ്പിലെ ഇല മംഗലം പൊട്ടിച്ചു,  പൊടി കളയാൻ തലയിൽ തേച്ചു അതിന്റെ എരിവും നുകര്‍ന്ന് സ്വപ്നം കണ്ടു ഉള്ള നടത്തം. അതു എത്ര നേരമെന്നു ഞാന്‍ പോലും അറിയാറില്ല.

ബാല്യത്തിന്റെ നിഷ്കളങ്കത എനിക്കിനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമായി മനസ്സില്‍ നീറി നീറി കിടക്കുകയാണ്. ഒന്നും അറിയാത്ത ആ കാലത്തില്‍ നിന്നും ഈ പ്രരാബ്ദങ്ങള്‍ക്കും ആധി കളുടെയും നടുവിലേക്ക് എന്റെ വലിച്ചെറിഞ്ഞിട്ട്‌ നീ ചിരിക്കുകയാണോ എന്റെ കൃഷ്ണ.

1 comment:

Unknown said...

good riya keep it up.