എന്തൊക്കെയോ ചെയ്തു തീര്‍ക്കാനിനിയും ബാക്കി. കൂരിരുട്ടിന്‍റെ നിശബ്ദതയിൽ വെളിയിലെ നിലാവിനപ്പുറം എന്‍റെ മനസ്സില്‍ എന്തായിരുന്നു തലയിണയില്‍ മുഖമമര്‍ത്തിയപ്പോള്‍ നനവ്. ഞാന്‍ കരയുകയയിരുന്നോ ? ഏറെ നാളായി ഞാന്‍ കരഞ്ഞിട്ടു. കരയാന്‍ തന്നെ ഞാന്‍ മറന്നു പോയിരിക്കുന്നു.
വഴിപാട് പോലെ ദിവസ്സവും കരയുകയും സ്വയം പഴിക്കുകയും ചെയ്തിരുന്ന ദിവസങ്ങള്‍ ഏറെ ഉണ്ടായിരുന്നു. പ്രതികാര ബുദ്ധിയോടെ പലതും ചിന്തിക്കുകയും, പക്ഷെ ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായതയും അതെന്നും എന്‍റെ ബലഹീനതയായിരുന്നു. രാത്രിയെ എന്നിക്കിഷ്ടമാല്ലായിരുന്നു. സന്ധ്യ മായുമ്പോള്‍ ഉള്ളില്‍ കടന്നു പോയ പകലിന്‍റെ ശാന്തത ആയിരുന്നു.
കിടക്കയില്‍ കമിഴ്ന്നു കിടന്നു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കാലില്‍ മരണത്തിന്റെ എന്ന പോലെ തന്നുപ്പരിച്ചു കയറും. ഉറക്കെ വിളിച്ചു കൂവണമെന്നു തോന്നും പക്ഷെ നാവിനു ചലന ശേഷി നഷ്ടപെടുന്ന പോലെ തോന്നും. ഇടക്കെപ്പോളോ ഉറക്കമൊരു അനുഗ്രഹം പോലെ എന്നെ ചിറകിലേറി പറക്കും. ഒരുപാടു ഉയരത്തില്‍ എത്തുമ്പോള്‍ താഴേക്ക് വീഴ്ത്തും. വീണ്ടും കണ്ണ് മിഴിച്ചു കിടക്കും. പുറത്തെ നിലാവിലേക്ക് നോക്കുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ആൾരൂപങ്ങളെ പോലെ തോന്നും. ചിവീടിന്റെ ശബദം എന്നെ കളിക്കാക്കി ചിരിക്കും പോലെ. സമയം കടന്നു പോകുന്നത് ക്ലോക്കിലെ സൂചിയുടെ ശബ്ദത്തിലൂടെ അറിയാം.
പിന്നെ അമ്പലത്തിലെ സുപ്രഭാദം കാതില്‍ വീഴുമ്പോ മനസ്സില്‍ ജീവന്‍ തുടിക്കും. ഒടുവിലെപ്പോലോ ഇരുട്ടിന്നെ ഞാന്‍ ഒരുപാടു സ്നേഹിച്ചു തുടങ്ങി. ഇടയ്ക്കു ശബ്ദമുണ്ടാക്കാതെ ഞാന്‍ വാതില്‍ തുറന്നു പുറത്തു കടക്കും. നനുത്ത ശബ്ദത്തില്‍ മഞ്ഞു പെയ്യുനുണ്ടാക്കും. മണ്ണിന്റെ കുതിര്‍ന്ന ഗന്ധം. മുറ്റത്തെ വെള്ള ചെമ്പരത്തിയില്‍ പടര്‍ന്നു കയറിയ മുല്ലവള്ളിയിലെ പകുതി വിടര്‍ന്ന മുല്ലമൊട്ടുകള്‍. മുന്നിലെ വഴികലറിയാതെ ഞാന്‍ നടന്നു സ്വപ്നാടനത്തില്‍ എന്ന പോലെ.
വഴിയരികിലെ പുല്‍ നാമ്പുകളില്‍ നിറയെ മഞ്ഞുതുള്ളികലായിരുന്നു. ആ നനവ് കാലില്‍ തട്ടുമ്പോ ഞാന്‍ വീണ്ടും വീണ്ടും രാത്രിയില്‍ അനുരക്തയായി മാറുകയായിരുന്നു. ഒടുവിലെപ്പോലോ രാത്രി എന്നെ തനിച്ചാക്കി വിട വാങ്ങാന്‍ ഒരുങ്ങും, വീണ്ടും വരാമെന്ന് കാതിൽ പറഞ്ഞു. വിരഹം അതെത്ര ചെറുതാനെങ്ങിലും വേര്‍പിരിയല്‍ വേദന തന്നെ. എന്നെ കണ്ണില്‍ കണ്ണുനീരിന്റെ മൂടല്‍ പോലെ . ഇനിയൊരു പകല്‍ കഴിയണം അവളെ ഒന്ന് കാണാന്‍. എന്തായാലും വരുമെന്ന പ്രതീക്ഷയില്‍ ഞാനെന്‍റെ പുതിയ കൂട്ടുകരിക്കായി കാത്തിരിക്കുന്നു.
---------------------------------------------------------------------------------------------------------

No comments:
Post a Comment